അരികുവത്കരിക്കപ്പെട്ടവരുടെ
ആശങ്കകൾ
എങ്ങനെയായിരിക്കുമെന്നോ
അത് ചിലപ്പോ,
രാത്രിയുടെ
ഇരുട്ട് തീരുവോളം
ഉറക്കമുണർന്ന്
കാത്തിരിക്കുംവിധമായിമാറാം...
ഉണർവിൽ നിന്ന്
മരണംവരെയുള്ള മാത്രം
വിശ്വാസങ്ങളിലേക്ക്
പന്തമെറിയുന്നതും
, കുത്തിയിറക്കുന്നതും
നോക്കിനിൽകുംവരെയായിമാറാം...
അപ്പോയൊക്കെഴും;
മതസംഹിതകളും
തത്വസംഹിതക ളും
നിലാവുകാണാതെ
ഇരുളിൽ ശ്വാസം മുട്ടുന്നുണ്ടാവാം…
ദിവസം ഒരു
നേരം വിശപ്പടക്കുന്നവന്റെ
രാജ്യസ്നേഹവും
വിശ്വാസവും തമ്മിലെന്ത്‌ബന്ധമെന്ന്
വേർതിരിക്കപ്പെട്ടവർ
അപ്പോഴും ആശങ്കപ്പെട്ടുകൊണ്ടിരിക്കും...
No comments:
Post a Comment